Sunday, December 11, 2016

മാവോയിസ്റ്റെന്ന ഉടായിപ്പുകൾ



നിലമ്പൂർ കാട്ടിൽ കൊല്ലപ്പെട്ട കുപ്പുദേവ രാജ് പത്ത് കോൺസ്റ്റബിൾമാരെ ( വയറ്റിപ്പിഴപ്പുകാർ) കൊന്ന കേസിലെ പ്രതിയാണ്. അയാളും സംഘവും കൊന്നൊടുക്കിയ നിരപരാധികളായ സാധാരണക്കാരുടെ കണക്ക് വേറെ. അയാളുടെ ഇരകളുടെ കുടുംബങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

 മാവോയിസ്റ്റുകൾ കടന്നു കയറുന്നത് അംബാനി സഹോദരന്മാരുടെ ആവാസ വ്യവസ്ഥയിലേക്കല്ല. ഏറെക്കുറെ സമാധാന ജീവിതം നയിക്കുന്ന ആദിവാസികളുടെ കുടിലുകളിലേക്കാണ്. പോലീസിനും മാവോയിസ്റ്റുകൾക്കുമിടയിൽ കുടുങ്ങി ജീവിതം തൃശങ്കുവിലായ ആദിവാസി മേഖലകളാണ് നക്സൽ മേഖല.

 ഇന്ത്യയുടെ അജണ്ടയും സമ്പത്തും നിയന്ത്രിക്കുന്ന ബ്രാഹ്മണ, ബനിയ വിഭാഗങ്ങളിലൊരാളെപ്പോലും മാവോയിസ്റ്റുകൾ ചരിത്രത്തിൽ ഇന്നേവരെ തൊട്ടിട്ടില്ല.

കോടതികളിലോ ഭരണഘടനയിലോ വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച്  പ്രവർത്തിക്കുന്ന ഇവരെ പിന്നെ എന്ത് ചെയ്യണം? ജീവനോടെ പിടികൂടി അവർക്ക് വിശ്വാസമില്ലാത്ത കോടതികളിൽ ഹാജരാക്കി വിചാരണക്ക് വിധേയമാക്കിയാൽ അത് അവരുടെ വിശ്വാസത്തിൽ / വ്യക്തിത്വത്തിൽ ഏൽപ്പിക്കുന്ന  ആഘാതം വളരെ വലുതാവില്ലേ? തോക്കെടുത്തവൻ തോക്കാൽ. 

Wednesday, December 10, 2014

ബീനാ കണ്ണൻ


ജീവിതത്തിൽ പരിചയപ്പെട്ട  ഏറ്റവും ആത്മവിശ്വാസം ഉള്ള സ്ത്രീ ബീനാ കണ്ണൻ ആണ്. (ശീമാട്ടി ഉടമ ) കൊച്ചി ഗോകുലം പാർക്ക്‌ ഹോട്ടലിൽ നടന്ന, നടി സമീര റെഡ്ഡി പങ്കെടുത്ത, ഫാഷൻ ഷോക്കിടയിലാണ് അവരെ പരിചയപ്പെട്ടത്‌ ( അവർ ഇപ്പൊ എന്നെ ഓർക്കുന്നു കൂടി ഉണ്ടാവില്ല ).  ബീനാ കണ്ണന് മുൻപും  ശേഷവും പരിചയപെട്ട  പെണ്ണുങ്ങളൊക്കെ ശരാശരിയിലും താണ "മല്ലൂസ് " മാത്രമാണ് . തെറ്റ് എന്റെതാണ് 

Saturday, May 17, 2014

നായകന്റെ ഇടി

ഇന്ത്യൻ സിനിമയിൽ നായകന്റെ സംഹാര താണ്ഡവം കഴിഞ്ഞ ശേഷം മാത്രമേ പോലീസ് വരികയുള്ളൂ . നായകന്റെ ഇടി ഏറ്റ് താഴെ വീണ് പുളയുന്നവരുടെ , അയാൾ പൊട്ടിച്ചുകളഞ്ഞ മണ്‍കലങ്ങൾക്കും തീ വെച്ച തെരുവുകൾക്കും ഇടയിലൂടെയാണ്  പോലീസ് അയാളെ ജീപ്പിൽ കയറ്റി കൊണ്ടുപോവുക .ഇടി തുടങ്ങുമ്പോൾ  തന്നെ പോലീസ് വരുന്ന ഒരു സിനിമ കാണാൻ കൊതിയാവുന്നു ..!!!

സൌന്ദര്യവും തൊഴിലിലെ ഉയർച്ചയും


സ്ത്രീകളുടെ സൌന്ദര്യവും തൊഴിലിലെ ഉയർച്ചയും തമ്മിൽ ബന്ധമുണ്ട് . വെളുത്ത്
സുന്ദരികളായ , അതേസമയം ബുദ്ധി ശൂന്യരായ സ്ത്രീകൾക്ക് അർഹത ഇല്ലാത്ത
പല അവസരങ്ങളും വളരെ  വേഗം തൊഴിൽ രംഗത്ത് കൈ വരുന്നു .  സൗന്ദര്യം കുറഞ്ഞമിടുക്കികൾ തൊഴിലിടങ്ങളിൽ ക്രൂരമായി അവഗണിക്കപ്പെടുകയാണ്. പ്രോഫെഷണലിസം ഉണ്ടെന്ന്  പറയപ്പെടുന്നപല കോർപറേറ്റ്  കമ്പനികളിൽ
പോലും ഇതാണ്  അവസ്ഥ എന്ത് കഷ്ടമാണത് ...!

അപ്രഖ്യാപിത അടിയന്തിരാവസ്ഥ


രാത്രി പത്തുമണിക്ക് ശേഷം കേരളത്തിൽ  അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്.
പോലീസുകാരുടെ കണ്ണിൽ രാത്രി പത്തുമണിക്ക് ശേഷം റോഡിൽ
കാണുന്ന പുരുഷൻ ക്രിമിനലാണ് .(പുരുഷന്റെ കണ്ണിൽ രാത്രി എട്ടുമണിക്ക് ശേഷം തെരുവിൽ കാണുന്ന സ്ത്രീ ലൈംഗിക തൊഴിലാളിയും.!!). ഏഴു മണിക്ക് മുൻപ് സ്ത്രീകളും , പത്തിനു മുൻപ് പുരുഷന്മാരും വീടുകളിൽ കയറിക്കോളണം  എന്നാണ്
കേരളത്തിലെ അലിഖിത  നിയമം.സെക്കന്റ്‌  ഷോ കഴിഞ്ഞു വരുന്ന, രാത്രി മരുന്നുവാങ്ങാൻ പോകുന്ന ആണുങ്ങളെ   നടുറോഡിൽ തടഞ്ഞു നിർത്തി പോലീസ്ക്രുരമായി ചോദ്യം ചെയ്യുന്നു: ചിലപ്പോൾ പിടിച്ചുകൊണ്ടു പോകുന്നു.രാത്രി പത്തു മണിക്ക് ശേഷം തുറന്നിരിക്കുന്ന കടകൾ പോലീസ്
ബലമായി അടപ്പിക്കുകയാണ്‌ . അയ്യങ്കാളിയുടെയും , വി .ടി ഭട്ടതിരിപ്പാടിന്റെയും നാട്ടിലാണ് ഈ രാത്രികാല കർഫ്യു ..!!!!

താത്രി കുട്ടിയെപ്പോലെ


സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ട കേരളത്തിലെ  മുഴുവൻ  ബാറുകളും  പുരുഷന്മാർ
കൈയ്യടക്കി വെച്ചിരിക്കുകയാണ്. മദ്യപിക്കണം എന്ന് ആഗ്രഹമുള്ള ഒരു  സ്ത്രീക്ക് ആഗ്രഹ നിവർത്തിക്ക് ഏറെ സാഹസപ്പെടണം. പുരുഷനോടുള്ള വിധേയത്വവും, സദാചാര പേടിയുമാണ് ബാറുകളിൽ നിന്നും,  സ്ത്രീയെ അകറ്റുന്നത് . കോവളത്തും, ഫോർട്ട്‌ കൊച്ചിയിലും  കാമുകനോടോത്ത്   മദ്യവുമായി  സായാഹ്നം  പങ്കിടുന്ന വിദേശ വനിതയുടെ  ഉന്മേഷകരമായ അനുഭവം കേരളത്തിലെ ഒരു പെണ്ണിനും ഈ ജന്മം ഉണ്ടാകാൻ പോകുന്നില്ല. പുരുഷന്മാർ  മാത്രമുള്ള
ബാറിലെ  ഇരുട്ടിലേക്ക്, സിനിമയിൽ , രജനീകാന്തിന്റെ  എൻട്രി പോലെ ഒരു മലയാളി പെണ്ണ് കയറി വരുന്നത് കാണാൻ  കൊതിയാകുന്നു.... താത്രി കുട്ടിയെപ്പോലെ  ധര്യം ഉള്ളൊരു പെണ്ണ് .....

Sunday, March 30, 2014

സിനിമാറ്റിക് ഡാൻസ്

ഈ കാലത്തിന്റെ കലയാണ് സിനിമാറ്റിക് ഡാൻസ് . കഥകളിയെപ്പോലെ, മോഹിനിയാട്ടത്തെപ്പോലെ,  അത് കാണികളെ ബോറടിപ്പിച്ച് കൊല്ലുന്നില്ല . ആസ്വദിക്കാൻ പ്രത്യേകിച്ച് ശിക്ഷണവും വേണ്ട. ചടുലവും പ്രസാദാത്മകവുമാണ് സിനിമാറ്റിക് ഡാൻസ്. വിഷാദവാനെപ്പോലും ഉന്മേഷവാനാക്കാനുള്ള ശേഷി അതിനുണ്ട് . ആണും പെണ്ണും ഒരുമിച്ച്‌ ചുവട് വെക്കുന്നതിലൂടെ സ്ത്രീ പുരുഷ സമത്വവുംസിനിമാറ്റിക് ഡാൻസ് ഉറപ്പുവരുത്തുന്നു. മാത്രമല്ല , തികച്ചും മതേതരമാണത്.വേഷവിധാനത്തിലും കടുംപിടുത്തങ്ങൾ ഇല്ല.   കലയിലെ എല്ലാ യാഥാസ്ഥിതികത്വത്തേയും അട്ടിമറിക്കുകയാണ്‌ ഈ കലാ രൂപം. സിനിമാറ്റിക് ഡാൻസ്  ആസ്വദിച്ച ശേഷം അതിലെ നർത്തകർ  നല്ല വീട്ടിൽ പിറന്നവരല്ലെന്നും വഴി  പിഴച്ചവരാണെന്നും ഒരു ഉളുപ്പുമില്ലാതെ  മലയാളി പറഞ്ഞുപരത്തുന്നു .